Tuesday, October 6, 2009

വിശ്വാമിത്രന്റെ യാഗരക്ഷ‌

ശ്രീരാമനു പതിനഞ്ചുവയസു തികഞ്ഞു. ദശരഥന്‍‍‍ മക്കളുടെ വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍‍‍ തുടങ്ങി. അങ്ങനെയിരിക്കേയാണ് അയോദ്ധ്യയിലേക്ക് വിശ്വാമിത്രമഹര്‍‍‍ഷി എഴുന്നെള്ളിയത്.

കുശികവംശത്തില്‍‍ പിറന്ന ഒരു രാജാവായിരുന്നു വിശ്വാമിത്രന്‍‍‍. ഒരിക്കല്‍‍‍ നായാട്ടുകഴിഞ്ഞു മടങ്ങിന്ന അവസരത്തില്‍‍‍ വസിഷ്‍‍ഠമഹര്‍‍‍ഷിയുടെ ആശ്രമത്തില്‍‍‍ അദ്ദേഹം എത്തുവാനിടയായി. വസിഷ്‍ഠനാവട്ടെ ഒരു രാജാവിനെ സത്കരിക്കേണ്ട വിധത്തില്‍‍‍ തന്നെ വിശ്വാമിത്രനേയും കൂട്ടരേയും ഉപചരിച്ചു. ആവശ്യപ്പെടുന്നതെല്ലാം നല്‍‍‍കുന്ന കാമധേനുവെന്ന പശുവാണ് വസിഷ്‍ഠമഹര്‍‍‍ഷിയെ ഇക്കാര്യത്തില്‍‍‍ സഹായിച്ചുകൊണ്ടിരുന്നത് എന്ന് വിശ്വാമിത്രന്‍‍‍ മനസ്സിലാക്കി. ആ പശുവില്‍‍‍ മോഹം തോന്നിയ വിശ്വാമിത്രന്‍‍‍‍ അതിനെ തനിക്കുവേണമെന്ന് ആവശ്യപ്പെടുകയും പകരമായി അനേകം പശുക്കളെ തിരിച്ചു നല്‍‍‍കാമെന്നും പറഞ്ഞു. എന്നാല്‍‍‍ ആ വഗ്ദാനങ്ങള്‍‍‍‍ക്കൊന്നും വസിഷ്‍‍ഠന്‍‍‍ വഴങ്ങിക്കൊടുത്തില്ല. എന്നാല്‍‍‍ ബലം പ്രയോഗിച്ചു പിടിച്ചെടുക്കാന്‍‍‍ തന്നെ വിശ്വാമിത്രന്‍‍‍ തീരുമാനിച്ചു. സൈനികര്‍‍‍ കാമധേനുവിനുനേരെ തിരിഞ്ഞു. അതുവരെ ശാന്തസ്വരൂപിയായിരുന്ന കമധേനു വാലുയര്‍‍‍ത്തി സംഹാരരൂപിണിയായി. അവളുടെ ഓരോ അവയവത്തില്‍‍‍ നിന്നും അനേകം യോദ്ധാക്കള്‍‍‍ ഉത്ഭവിച്ച് വിശ്വാമിത്രസേനയുമായി ഏറ്റുമുട്ടി. വിശ്വാമിത്രന്‍‍‍ അയച്ച അമ്പുകളെല്ലാം വസിഷ്‍‍ഠന്‍‍‍ കൈകൊണ്ടു പിടിച്ചെടുത്തു. ഒടുവില്‍‍‍ ബ്രഹ്മതേജസ്സിനാണ് ക്ഷാത്രവീര്യത്തേക്കള്‍‍‍ കരുത്തുള്ളതെന്ന് വിശ്വാമിത്രന്‍‍‍ മനസ്സിലാക്കി. ഒരു ഋഷിയുടെ ശക്‍തി രാജശക്‍‍തിയേക്കാള്‍‍‍ വളരെ വലുതാണെന്നു മനസ്സിലാക്കിയ വിശ്വാമിത്രന്‍‍‍ സ്വയം പിന്തിരിഞ്ഞു. തുടര്‍‍‍ന്ന് ആ ശക്തി നേടുന്നതിനായി കഠിനതപസ്സനുഷ്ടിച്ചു തുടങ്ങി. ആരുടെ ഏതു തപസ്സും തന്റെ ഇന്ദ്രപ്പട്ടത്തെ ബധിച്ചേക്കുമെന്നു കരുതിപ്പോരാറുള്ള ദേവേന്ദ്രന്‍‍‍ ദേവനര്‍‍‍ത്തകികളെ അയച്ച് വിശ്വാമിത്രന്റെ തപസ്സുമുടക്കാന്‍‍‍ ശ്രമിച്ചത് പ്രസിദ്ധമാണ്. എന്നാല്‍‍‍ വിശ്വാമിത്രന്റെ ദൃഢനിശ്ചയത്തിനു മുമ്പില്‍ ദേവേന്ദ്രനു തോറ്റു കൊടുക്കേണ്ടി വന്നു. പിന്നീട്‍‍ മഹാബ്രഹ്മര്‍‍‍ഷിയെന്ന പദവി വിശ്വാമിത്രന്‍‍‍ നേടിയെടുത്തു. ലോകം മുഴുവന്‍‍‍ കീര്ത്തി കേട്ട ബ്രഹ്മര്‍‍‍ഷി വിശ്വാമിത്രനെ എല്ലാവരും ഭയഭക്തിബഹുമാനത്തോടെയാണു കണ്ടിരുന്നത്.‍

രാജധാനിയില്‍‍‍ പ്രവേശിച്ച വിശ്വാമിത്രനെ ദശരഥനും വസിഷ്‍‍ഠനും ദശരഥപത്നിമാരും പുത്രന്‍‍മാരും ചേര്‍‍ന്ന് വന്ദിച്ച് എതിരേറ്റു കൊണ്ടുപോയി ഷോഡശോപചാരങ്ങള്‍‍ എല്ലാം നടത്തി പൂജിച്ചു. മഹര്‍‍‍ഷി അവയെല്ലാം സ്വീകരിച്ച് രാജകുടുംബത്തെ ആശീര്‍‍‍വദിച്ചു. അതിനുശേഷം ആഗമനോദ്ദേശം ഭക്തിബഹുമാന പുരസരം മഹര്‍‍ഷിയോട്‍ ദശരഥന്‍‍‍ ആരാഞ്ഞു. അദ്ദേഹം ഇപ്രകാരം ആവശ്യപ്പെട്ടു.

"ഞാന്‍‍‍ സര്‍‍‍വ്വജന സംതൃപ്തി ലക്ഷ്യമാക്കി അമാവാസിതോറും നടത്തിവരാറുള്ള യാഗത്തെ കുറിച്ച് അങ്ങു കേട്ടു കാണുമല്ലോ. എന്നാല്‍‍‍ കുറച്ചുകാലമായി രാവണന്റെ ബന്ധുക്കളായ മാരിചന്‍‍‍, സുബാഹു തുടങ്ങിയ രക്ഷസന്‍‍‍മാര്‍‍‍ ഞങ്ങളെ ഉപദ്രവിച്ചു വരുന്നു. അവര്‍‍‍ മൃഗങ്ങളെ കൊന്ന് യാഗാഗ്നിയിലേക്ക് മാംസരക്താദികള്‍‍‍ വലിച്ചെറിയുന്നു. ആ ശല്യം മാറ്റിക്കിട്ടുവനാണ് ഞാന്‍‍‍ വന്നിരിക്കുന്നത്. ഞാന്‍‍‍ യാഗദീക്ഷ സ്വീകരിച്ചിരിക്കുന്നതിനാല്‍‍‍ അവരോട് യുദ്ധ‍ം ചെയ്യാനും നിവൃത്തിയില്ല."

"അതാണോ കാര്യം. ഇപ്പോള്‍‍‍ തന്നെ ഞാന്‍‍ അങ്ങയുടെ കൂടെ പുറപ്പെടാം."

"ആങ്ങു വരേണ്ട. എന്റെ തപശക്തി കൊണ്ടുതന്നെ അവരെ വധിക്കാനെനിക്കു കഴിയും. പക്ഷേ, അപ്രകാരം ചെയ്യേണ്ട ഒരു വിഷയമല്ല ഇതെന്നു മനസ്സുപറയുന്നു. എനിക്കാവശ്യം രാമനെയാണ്. ഞങ്ങളുടെ തപശ്ചര്യകള്‍‍‍ വിഘ്നം കൂടാതെ കഴിഞ്ഞുപോകാന്‍‍‍ രാമനെ പത്തു ദിവസത്തേക്കു വിട്ടു തന്നാല്‍‍‍ മതി. രാമനു മാത്രമേ അതിനു സാധിക്കുകയുള്ളൂ."

ഈ വാക്കുകള്‍‍‍ കേട്ട ദശരഥന്‍‍‍ സ്തംഭിച്ചു നിന്നു പോയി. അദ്ദേഹം വളരെ ദു:ഖിതനായിത്തീര്‍‍‍ന്നു. രാമനെ അയക്കുവന്‍‍ അദ്ദേഹത്തിനു തീരെ മനസ്സുവന്നില്ല. രാമനെ പിരിഞ്ഞിരിക്കാനുള്ള ശക്തിയില്ലാത്തതിനാല്‍‍‍ ദശരഥന്‍‍‍ ഇങ്ങനെ പറഞ്ഞു:

"രാമന്‍‍ കേവലമൊരു ബാലനല്ലേ. മായാരൂപികളായ രക്ഷസന്മാരോട് എതിരിടാന്‍‍‍ മാത്രം അവന്‍‍‍ വളര്‍‍‍ന്നിട്ടില്ലല്ലോ. ഒന്നുമറിയാത്ത ഈ കുട്ടിയെ എങ്ങനെ ഞാന്‍‍‍ കാട്ടിലേക്കയക്കും? ഞാന്‍‍‍ ചതുരംഗസേനകളുമായി വന്ന് എല്ലാ രക്ഷസരേയും വധിച്ചു യാഗരക്ഷ ചെയ്താല്‍‍ പോരേ? രാമനെ അയച്ചു തരാന്‍‍‍ എനിക്കു സാധിക്കുമെന്നു തോന്നുന്നില്ല."

ത്രിശങ്കു സ്വര്ഗസ്ഥനേപ്പോലെ, ദശരഥന്‍‍‍ ധര്‍‍മ്മ സങ്കടത്തോടെ പറഞ്ഞു നിര്‍‍ത്തി. വിശ്വാമിത്രന്റെ കണ്ണുകള്‍‍‍ കോപം കൊണ്ടു ജ്വലിച്ചു.ദശരഥന്റെ ഭാവപ്രകടനമൊന്നും സ്വതവേ അഹങ്കാരിയും ഗര്‍‍‍വിഷ്‍‍ഠനുമായ വിശ്വാമിത്രനു സഹിച്ചില്ല.

എനിക്കാവശ്യം ഇപ്പോള്‍‍‍ അങ്ങയുടെ മൂത്ത പുത്രന്‍‍‍ രാമനേയാണ്. രാമനെ എന്റെ കൂടെ അയച്ചില്ലെങ്കില്‍‍‍ നീയും നിന്റെ വംശവും തന്നെ മൂടിയുമെന്നോര്‍‍‍ത്തോ."

ഭീക്ഷണി സ്വരത്തിലുള്ള ഈ വാക്കുകള്‍‍‍ കേട്ട് ദശരഥനു സഹിക്കാന്‍‍ പറ്റാത്ത സങ്കടമുണ്ടായി. അതു ശ്രദ്ധിച്ച മഹര്‍‍‍ഷി മറ്റൊരു രീതിയില്‍‍‍ വിഷയം അവതരിപ്പിച്ചു:

"ദശരഥാ രാമനേയും മറ്റും കൊണ്ടുള്ള ഉപകാരം ഈ രാജധാനിയില്‍‍‍ മാത്രം ഒതുങ്ങേണ്ടതല്ല. എല്ലാ പ്രജകള്‍‍‍ക്കും അതു ലഭിച്ചിരിക്കണം. സൂര്യവംശത്തില്‍‍‍ പിറന്ന നിന്റെ ധര്‍‍‍മ്മം എന്നെ അനാദരിക്കലാണെങ്കില്‍‍‍ അതു തന്നെ നടക്കട്ടെ."

ഇത്രയും പറഞ്ഞ് വിശ്വാമിത്രന്‍‍‍ മടങ്ങിപ്പോകാനൊരുങ്ങി. തന്നെ ശരിക്കും അറിയാവുന്ന വസിഷ്‍‍‍ഠനെ ഒന്നു നോക്കുകയും ചെയ്‍തു. വസിഷ്‍‍ഠന്‍‍‍ വിശ്വാമിത്രന്റെ യോഗ്യതകളെ ദശരഥനു വിശദീകരിച്ചു കൊടുത്തു.

"സംശയിക്കേണ്ട ദശരഥാ. ഇദ്ദേഹത്തിന്റെ കൂടെ കുമാരന്മാരെ ധൈര്യമായി പറഞ്ഞുവിട്ടുകൊള്ളൂ. അവര്‍‍ക്കൊരാപത്തും സംഭവിക്കില്ല. കുട്ടികളെ ഏതാപത്തില്‍‍‍ നിന്നും രക്ഷിക്കുവാനുള്ള ശക്തി ഈ മഹര്‍ഷിശ്രേഷ്ഠനുണ്ട്. മാത്രമല്ല അദ്ദേഹം അവര്‍‍‍ക്ക് ആയോധനകലയില്‍‍ കുറവുള്ള പല കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കുകയും ചെയ്യും. അതുമുലം അവര്‍‍ക്കും നിനക്കും ശ്രേയസ്സുണ്ടാകും."

ഇത്രയും പറഞ്ഞതു കൂടാതെ വസിഷ്ഠന്‍‍‍ ദശരഥനെ ശ്രീരാമന്റെ അവതാര രഹസ്യം അറിയിച്ചു കൊടുത്തു. അതുകൂടി കേട്ടപ്പോള്‍‍ ദശരഥനില്‍‍‍ നിന്നും നിരാശയും മനോവേദനയും അകന്നു. അദ്ദേഹം മക്കളെ വരുത്തി. അവര്‍‍‍ വിശ്വാമിത്രനെ വന്ദിച്ചു. ദശരഥന്‍‍ പറഞ്ഞു:

"ആവിടുത്തെ ആഗ്രഹം പോലെത്തന്നെ ഞാന്‍‍‍ സമ്മതിക്കുന്നു. എന്റെ അവിവേകം മൂലം വന്നുപോയ തെറ്റു പൊറുക്കണം"
അതിനു ശേഷം ദശരഥന്‍‍‍ രാമലക്ഷ്‍‍മണന്‍‍മാരെ അരികില്‍‍ വിളിച്ച് കെട്ടിപ്പിടിച്ച് ചുംബനങ്ങള്‍‍‍ നല്‍‍‍കി അനുഗ്രഹിചശേഷം മഹര്‍‍‍ഷിയെ ഏല്‍‍പ്പിച്ചു. വിശ്വാമിത്രന്‍‍‍ ദശരഥനെ അനുഗ്രഹിച്ചു. പിന്നീട് വില്ലും ശരങ്ങളുമേന്തി രാമലക്ഷ്മണന്മാരുമായി വിശ്വാമിത്രന്‍‍‍ കൊടുംകാട്ടിലേക്കു യാത്രയായി.

വിദ്യാഭ്യാസം

നാലു കുമാരന്‍‍മാരും മിടുക്കരായി വളര്‍‍‍ന്നുവന്നു. രാമന്റെ നിഴല്‍‍ പോലെ ലക്ഷ്‍‍മണനും ഭരതനു കൂട്ടായി ശത്രുഘ്‍‍നനും ഒന്നിച്ചു കൂട്ടുകൂടിയും പഠിച്ചും കളിച്ചും വളര്‍‍‍ന്നുവന്നു. ദശരഥന്‍‍‍ കുട്ടികള്‍‍ക്കുവേണ്ട ക്രിയാദികളെല്ലാം വേണ്ടും വിധം ചെയ്തുകൊടുത്തു. കുമാരന്‍‍‍മാര്‍‍ക്കു അഞ്ചുവയസു കഴിഞ്ഞപ്പോള്‍‍‍ കുലഗുരുവായ വസിഷ്‍‍ഠമഹര്‍‍‍ഷിയെക്കൊണ്ട് വിദ്യാഭ്യാസം ചെയ്യിക്കാനാരംഭിച്ചു. ആചാര്യശ്രേഷ്‍‍ഠന്‍‍ ശാസ്ത്രങ്ങളും പുരാണങ്ങളും അവരെ അഭ്യസിപ്പിച്ചു. അവര്‍‍‍ അതിവേഗത്തില്‍‍ തന്നെ ശ്രുതി സ്‍‍മൃതികളും ലളിതകലകളും അസ്ത്ര ശാസ്ത്രം തുടങ്ങിയ ആയുധവിദ്യകളും പഠിച്ചു. പന്ത്രണ്ടുവയസു പൂര്‍‍‍ത്തിയയപ്പോള്‍‍‍ ധനുര്‍‍വിദ്യയില്‍‍‍ അവര്‍‍‍ പാടവം തികഞ്ഞ് അതി സമര്‍‍‍ത്ഥരായി മാറി. ധര്‍‍മ്മ ശാസ്‍‍ത്രത്തിലവരെ ജയിക്കാന്‍‍‍ പണ്ഡിതന്‍‍ മാരില്ലാത്ത അവസ്ഥ വന്നു. അവര്‍‍‍ കോസല രാജ്യത്തിന്റെ കണ്ണിലുണ്ണികളായി വിളങ്ങിനിന്നു.

Sunday, September 20, 2009

രാമായണത്തെക്കുറിച്ച്

ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കി വാല്മീകി രചിച്ച ഇതിഹാസ കഥയാണു രാമായണം. രാമായണം ആദികാവ്യവും അതെഴുതിയ വാല്മീകി ആദികവിയുമാണ്. 'രാമന്റെ അയനം' (അയനം = യാത്ര) ആണു രാമായണം. ശ്രീരാമന്റെ ജീവിതയാത്രയാണിത്‍. ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാതിച്ചിരിക്കുന്നത്‍. അവ യഥാകൃമം, ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‍കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ്. ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരമയണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.

പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുള്ള നാമങ്ങളാണ്. ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങിനിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി. രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെള്ളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്. അതുകൊണ്ടൊക്കെത്തന്നെയാണു ഭാരതീയ ഏകതയുടെ പ്രതീകമായി രാമയണത്തെക്കാണുന്നത്.

ഇതിഹാസകഥാപാത്രമായെ ശ്രീരാമനെ രാഷ്ട്രീയക്കാര്‍‍ അവരുടെ സ്വകാര്യനേട്ടങ്ങള്‍‍ക്കുവേണ്ടി ഉപയോഗിച്ചുതുടങ്ങിയതോടെ ശ്രീരാമനെന്നുച്ചരിക്കുന്നതു തന്നെ അല്പം പേടിയോടെയാണ്. ഭൂരിപക്ഷം വരുന്ന ആളുകളുടെ മനസ്സിലെ വികാരമാണ് ശ്രീരാമചന്ദ്രന്‍‍‍‍. ആ വികാരത്തെ കൂട്ടുപിടിച്ച്, ജനങ്ങളില്‍‍‍ വര്‍ഗീയത വളര്‍‍‍ത്തി പള്ളിപൊളിക്കാനും അമ്പലംകെട്ടാനും ഇറങ്ങിത്തിരിക്കുന്നവര്‍‍‍ മനസ്സറിഞ്ഞൊരിക്കലെങ്കിലും രാമായണം വായിച്ചിരുന്നെങ്കിലെന്നാശിക്കുന്നു. ധര്‍മ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് 'രാമരാജ്യം'. 'യഥാ രാജ: തഥാ പ്രജ:'(രാജാവെങ്ങനെയാണോ അതുപോലെത്തന്നെ പ്രജകളും) എന്നതാണു രാമരാജ്യതത്ത്വം. രാജാവ്‍ ധര്‍മിഷ്‍ഠനും നല്ലവനുമായാല്‍‍ ജനങ്ങളും അങ്ങനെ ആയിമാറിക്കൊള്ളും. പ്രജകള്‍‍ രാജാവിന്റേയും രാജാവ് പ്രജകളുടേയും ക്ഷേമതല്പരരായിരിക്കും. വാല്മീകിയുടെ തന്നെ വാക്കുകളില്‍‍‍ 'എവിടെ കാമമോഹിതരില്ലയോ, എവിടെ വിദ്യാവിഹീനരില്ലയോ, എവിടെ ക്രൂരബുദ്ധികളില്ലയോ, എവിടെ ഈശ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം' അല്ലാതെ ആറടികുറുവടിയുടെ മിടുക്കില്‍‍ ആരാധനാലയങ്ങളെ തച്ചുടുച്ച്, പച്ചജീവിതങ്ങളെ ചുട്ടെരിച്ചുകെട്ടിപടുക്കേണ്ടതല്ല രാമരാജ്യം.കോടികളുടെ കോഴപ്പണത്താലുണ്ടാവേണ്ട നാണംകെട്ട രാഷ്‌ട്രീയകൂട്ടുകെട്ടുമല്ല രാമരാജ്യം. ഏതൊരു വിപരീതസാഹചര്യത്തിലും സത്യത്തിന്റേയും ധര്‍‍മ്മത്തിന്റേയും മാര്‍‍‍ഗത്തില്‍‍നിന്നു വ്യതിചലിക്കതെ മുന്നേറിയ ശ്രീരാമചന്ദ്രന്റെ ജിവിതം ഏവര്‍‍ക്കും ഒരു വഴികാട്ടിയാണ്; ആദര്‍‍ശമാണ്.

ദശരഥന്റെ പുത്രലാഭാലോചന‌

ഭാരതത്തില്‍‍ കോസലം എന്ന രാജ്യത്തെ രാജാവായിരുന്നു ദശരഥന്‍‍. സൂര്യവശത്തില്‍‍ ജനിച്ച ദശരഥന്‍‍ നീതിമാനായൊരുന്നു. കോസലരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അയോദ്ധ്യ. മറ്റു രാജാക്കന്‍‍‍മാരെ ജയിച്ച്, ചക്രവര്‍‍ത്തീപദവും ദശരഥന്‍‍‍ കൈക്കലാക്കിയിരുന്നു. ദശരഥന്റെ സമര്‍‍ത്ഥനായ മന്ത്രിയായിരുന്നു സുമന്ത്രന്‍‍. രാജ്യകാര്യങ്ങളില്‍‍ സുമന്ത്രന്റെ നല്ല സഹായവും ദശരഥനു ലഭിച്ചിരുന്നു. ദശരഥനു മൂന്നു ഭാര്യമാരുണ്ടായിരുന്നു. അവര്‍‍ യഥാക്രമം കൌസല്യ, കൈകേയി, സുമിത്ര എന്നിവരായിരുന്നു. ആദ്യം കൌസല്യയെയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. ഇതില്‍‍‍ ശാന്ത എന്ന പേരോടുകൂടിയ ഒരു പുത്രി ദശരഥനുണ്ടായിരുന്നു. അംഗരാജ്യാധിപനായ‌ ലോമപാദന്, പിന്നീട് ദത്തുപുത്രിയായി ശാന്തയെ കൊടുക്കുകയാണുണ്ടായത്. അംഗരാജ്യത്തില്‍‍ മഴ പെയ്യിച്ച ഋഷ്യശൃംഗന് ലോമപാദന്‍‍ ഈ പുത്രിയെ വിവാഹം കഴിച്ചുകൊടുത്തു. ഒരു പുത്രനുണ്ടാനാന്‍‍ വേണ്ടി കേകയ രാജാവിന്റെ പുത്രിയും യുധാജിത്തിന്റെ അനുജത്തിയുമായ കൈകേയിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. എന്നല്‍‍ കൈകേയില്‍‍ നിന്നും ഒരു പുത്രലാഭമുണ്ടാകാതിരുന്നതിനാല്‍‍‍ അദ്ദേഹം പിന്നീട്‍ സുമിത്രയെക്കൂടി ഭാര്യയായി സ്വീകരിക്കുകയുണ്ടായി.

മറ്റെല്ലാ സുഖസൌകര്യങ്ങളുണ്ടായിട്ടും ഈ മൂന്നു ഭാര്യമാരില്‍‍‍ നിന്നും സന്താനഭാഗ്യം ലഭിക്കാത്തതില്‍‍ ദശരഥന്‍‍ അതിയായി ദു:ഖിച്ചു. പല തരത്തിലുള്ള ദാനധര്‍‍മ്മാദികള്‍‍ നടത്തി. നിരവധി പുണ്യക്ഷേത്രങ്ങളും തീര്‍‍ത്ഥ സങ്കേതങ്ങളും സന്ദര്‍‍ശിച്ചു. എന്നിട്ടൊന്നും അദ്ദേഹത്തിന്റെ ആഗ്രഹസിദ്ധി ഉണ്ടായില്ല. രാജ്യം ഒന്നടങ്കം അദ്ദേഹത്തിന്റെ ദു:ഖത്തില്‍‍ പങ്കുചേര്‍‍ന്നു. ദശരഥനു വാര്‍‍ദ്ധക്യകാലം അടുത്തുവന്നു. ഒരിക്കല്‍‍ കുലഗുരുവായ വസിഷ്‍ഠമഹര്‍‍ഷിയെ സമീപിച്ച് എന്തെങ്കിലുമൊരു മാര്‍‍ഗം നിര്‍‍ദ്ദേശിച്ചുതരണമെന്ന്‍ അഭ്യര്‍‍‍ത്ഥിച്ചു. പുത്രഭാഗമില്ലതെ തന്റെ കാലം തീര്‍‍ന്നാല്‍‍ സൂര്യവംശം തന്നെ മുടിഞ്ഞുപോകും. അതിനിടവരരുത്.

ജ്ഞാനിയായ വസിഷ്‍ഠമഹര്‍‍ഷി, ദശരഥനോട്‍‍ 'പുത്രകാമേഷ്‍ടി'യെന്നൊരു യാഗത്തേക്കുറിച്ചു പറഞ്ഞു. വിസിഷ്‍ഠനിര്‍‍ദ്ദേശപ്രകാരം പുത്രകാമേഷ്‍ടിയാഗം നടത്താന്‍‍ തന്നെ ദശരഥന്‍‍‍ തീരുമാനിച്ചു. യാഗം നടത്താന്‍‍ ഋഷ്യശൃംഗമഹര്‍‍ഷിയെത്തന്നെ വരുത്തി. അയോദ്ധ്യാനഗരാതിര്‍‍ത്തിയിലുള്ള സരയൂനദീ തീരത്തുവെച്ചു യാഗം നടത്താമെന്നു ഋഷ്യശൃംഗന്‍‍ പറഞ്ഞു. അങ്ങനെ യാഗം ആരംഭിച്ചു. യാഗത്തില്‍‍‍ പങ്കെടുക്കാന്‍‍‍ പുത്രി ശാന്തയും എത്തിയിരുന്നു. യാഗാവസാനം യാഗകുണ്ഡത്തില്‍‍‍ നിന്നും ഒരു ദിവ്യപുരുഷന്‍‍ ഉയര്‍‍ന്നു വന്നു. ഇതുസൂര്യഭഗവാനാണെന്നു പറയപ്പെടുന്നു. ആ ദിവ്യപുരുഷന്‍‍ വെള്ളികൊണ്ടുമൂടിയ തങ്കപ്പാത്രത്തില്‍‍ വിശിഷ്‍ഠമായൊരു പായസം ദശരഥനു സമ്മാനിച്ചു. എന്നിടു പറഞ്ഞു:

"ബ്രഹ്മദേവന്റെ നിര്ദ്ദേശപ്രകാരം എത്തിയതാണു ഞാന്‍‍. ദേവനിര്‍‍മ്മിതമാണീ പായസം. ഇതു സന്താനലബ്‍ധി ഉണ്ടാക്കുവാന്‍‍ പര്യാപ്‍തമാണ്. ഇതു ഭാര്യമാര്‍‍ക്കു ഭക്ഷിക്കുവാന്‍‍ കൊടുത്തലും. അങ്ങേയ്‍‍ക്കു മക്കളുണ്ടാവും"

യാഗാനന്തരം ദശരഥന്‍‍‍ അതിയായ സന്തോഷത്തോടെ ആ പായസം മൂന്നുഭാര്യമാര്‍‍ക്കും പങ്കിട്ടുകൊടുത്തു. രജ്ഞിമാര്‍‍ മൂവരും ഒരുപോലെ ഗര്‍‍ഭം ധരിച്ചു. രാജ്യം ഒന്നടങ്കം സന്തോഷിച്ചു. പത്തുമാസവും അയോദ്ധ്യാനിവാസികള്‍‍‍ക്ക് ഉത്സവമായിരുന്നു. ദശരഥമഹാരാജവു പായസം പങ്കുവെച്ചപ്പോള്‍‍‍ കൌസല്യയ്ക്കും കൈകേയിക്കും തുല്യമായി പങ്കുവെച്ചുപോയെന്നും പിന്നീട് കൌസല്യയും കൈകേയിയും തങ്ങള്‍‍‍ക്കുകിട്ടിയ പങ്കൂകളില്‍‍ നിന്നും തുല്യമായി പങ്കിട്ട് സുമിത്രയ്ക്കുകൊടുത്തുവെന്നും അങ്ങനെ സുമിത്രയ്ക്കു രണ്ടു പങ്കു ലഭിച്ചുവെന്നും ഒരു പറയപ്പെടുന്നു.

ശ്രീരാമചന്ദന്റെ അവതാരലക്ഷ്യം

വശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷകുലജാതനായ രാവണന്‍‍. ഒരിക്കല്‍‍ രാവണന്‍‍‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍‍, ഗന്ധര്‍‍വന്‍മാര്‍‍, യക്ഷന്‍‍മാര്‍‍, അസുരന്‍‍മാര്‍‍, രാക്ഷസന്‍‍മാര്‍‍‍, ഇവര്‍‍ക്കാര്‍‍ക്കും തന്നെ വധിക്കുവാന്‍‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരവലത്തിന്റെ പിന്‍‍ബലത്തില്‍‍ അഹങ്കാരിയായിമാറിയ രാവണന്‍‍‍ കണ്ണില്‍‍‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെവരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍‍ ദ്രോഹിക്കുകയും ചെയ്‌തു.. ഭൂമിയിലും രാവണന്റെ പരാക്രമങ്ങളാല്‍‍ പൊറുതിമുട്ടിയപ്പോള്‍‍‍ ഭൂമിദേവിതന്നെ മുന്‍‍കൈ എടുത്ത് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവനോടു പോയി പരാതിപ്പെട്ടു.

താന്‍‍കൊടുത്ത വരബലത്തിലൊരു പഴുതുണ്ടെന്നും അതിയായ അഹന്ത നിമിത്തം അവനതു വിസ്മരിക്കുകയാണെന്നും ബ്രഹ്മാവുപറഞ്ഞു. മനുഷ്യകുലത്തെ, അവജ്ഞമൂലം വെറും കേവലന്‍മാരായിക്കണ്ട രാവണന്റെ അന്ത്യത്തിന് ഒരു മനുഷ്യനാണാവശ്യം. അങ്ങനെ എല്ലവരും കൂടി കൈലാസത്തിലെത്തുകയും മഹാദേവനോടു കാര്യങ്ങള്‍‍ പറയുകയും ഛെയ്തു. പക്ഷേ, ദുഷ്ടനാണെങ്കിലും രാവണന്‍‍‍ നല്ലൊരു ശിവഭക്തനായിരുന്നു. ഭക്തനെ വധിക്കന്‍‍ മഹാദേവനു പറ്റുമായിരുന്നില്ല. മഹാദേവനിര്‍‍ദ്ദേശപ്രകാരം പാലാഴിയിലെത്തി യോഗനിദ്രയില്‍‍‍ ശയിച്ചിരുന്ന മഹാവിഷ്‍ണുവിനെ കണ്ടു സങ്കടം ഉണര്‍‍‍ത്തിച്ചു:

"ഇതിനുമുമ്പ്, ലോകസ‍ംരക്ഷണത്തിനായി പല അവതാരങ്ങള്‍ കൈകൊണ്ടിട്ടുള്ള ഭഗവാന്‍‍ ഒരു മനുഷ്യനായി ജനിച്ച് രാവണനിഗ്രഹം നടത്തി ഞങ്ങളുടെ ഇപ്പോഴത്തെ സങ്കടത്തില്‍‍ നിന്നും രക്ഷിച്ചാലും"

ഭഗവാന്‍‍ അവര്‍‍ക്കു സമാധാനമരുളി: "പേടിക്കേണ്ട, വേണ്ടതുടനേ ചെയ്യുന്നുണ്ട്, എന്റെ ചൈതന്യത്തെ നാലായി പകുത്ത് മക്കളില്ലതെ വിഷമിച്ചിരിക്കുന്ന അയോദ്ധ്യാപതിയായ ദശരഥമഹാരാജാവിന്റെ പത്നിമാരില്‍‍ പുത്രഭാവത്തില്‍‍‍ ഭൂമിയില്‍‍‍ ജന്മം കൊള്ളുന്നതായിരിക്കും. രാവണനേയും കൂട്ടരേയും വധിച്ചു ഭൂമിദേവിയെ പരിപാലിക്കുന്നതായിരിക്കും."
------------------------------
ദശരഥന്റെ പുത്രലാഭാലോചന എന്ന രണ്ടാം അധ്യായത്തിലേക്കുപോവുക.

രാമായണവിശേഷങ്ങള്‍‍

രാമായണവുമായി ബന്ധപ്പെട്ട മറ്റുചില കാര്യങ്ങളാണിവിടെ പറയാനുദ്ദേശിക്കുന്നത്. ദയവായി കുറച്ചുനാളുകള്‍കൂടി കാത്തു നില്‍‌ക്കുക.



  • 01. ശ്രീരാമന്റെ വംശാവലി

  • 02. ശ്രീരാമജാതകം

  • 03. രാമപദത്തിന്റെ നിര്‍‍വചനം

  • 04. രാമശബ്‍ദം

  • 05. നമാര്‍‍ത്ഥങ്ങള്‍‍

  • 06. സംസ്‍കൃത രാമായണങ്ങള്‍‍

  • 07. ഭാഷാരാമായണങ്ങള്‍‍

  • 08. വൈദേശികരാമായണങ്ങള്‍‍‍

  • 09. അനുബന്ധകാവ്യങ്ങള്‍‍

  • 10. ഷഡ്‍കാണ്ഡങ്ങളിലെ വിഷയങ്ങള്‍‍‍

  • 11. തുഞ്ചത്തെഴുത്തച്ചന്റെ ധ്യാനശ്ലോകം

  • 12. ഏകശ്ലോകരാമായണം

  • 13. സുന്ദരകാണ്ഡത്തിന്റെ പ്രത്യേകത‌

  • 14. ദോഷപരിഹാരങ്ങള്‍‍

  • 15. രാമായണവും കര്‍‍ക്കിടവും

  • 16. കര്‍‍ക്കിടകത്തിലെ അനുഷ്ഠാനങ്ങള്‍‍

  • 17. കര്‍‍ക്കിടകത്തെയ്യങ്ങള്‍‍

  • 18. നാലമ്പല‍ം തീര്‍‍ത്ഥയാത്ര

  • 19. രാമായണത്തിലെ കാണ്ഡങ്ങള്‍‍

  • 20. ഋഷിമാര്‍‍

  • 21. രാമായണത്തിലെ ലോകങ്ങള്‍‍

  • 22. രാമായണത്തിലെ രാജ്യങ്ങള്‍‍

  • 23. രാമായണത്തിലെ സ്ത്രീകള്‍‍

  • 24. വൃക്ഷങ്ങളും ഔഷധങ്ങളും

  • 25. ഗുണത്രയം

  • 26. കുടുംബബന്ധങ്ങള്‍‍‍

  • 27. യോഗചക്രങ്ങള്‍‍‍

  • 28. രാമസോദരരും വേദങ്ങളും

  • 29. പുരുഷാര്‍‍ത്ഥങ്ങള്‍‍‍

  • 30. ബന്ധപ്പെട്ട പുരാണങ്ങള്‍‍‍

  • 31. രാമായണമുദ്രകള്‍‍

  • 32. യു.എസ്. കറന്‍‍‍സിയില്‍‍‍

  • 33. ശ്രീരാമതിലകം

  • 34. ശ്രീരാമ നവമി

  • 35. രാമായണവും ഗായത്രിമത്രവും

  • 36. രാമരാജ്യം

  • 37. ശ്രീരാമജയം എഴുത്ത്

  • 38. രാമേശ്വരം

  • 39. ദിവ്യാസ്‍ത്രങ്ങള്‍‍

  • 40. ശ്രീരാമസ്‍‍തോത്രങ്ങള്‍‍‍

  • 41. വിശോഷദിവസങ്ങള്‍‍‍

  • 42. പ്രാര്‍‍‍ത്ഥനാശ്ലോകം

  • 43. ശ്രീരാമമൂലമന്ത്രം

  • 44. ശ്രീരാമഗായത്രി

  • 45. രാമാഷ്ടകം

  • 46. രഘൂത്തമാഷ്ടകം

  • 47. ശ്രീരാമചന്ദ്രസ്‍തവം

  • 48. ശ്രീരാമഭജനം

  • 49. ശ്രീരാമക്ഷേത്രങ്ങള്‍‍‍

  • 50. ശ്രീരാമമംഗളം